The Times of North

Breaking News!

കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

മദ്യം വാങ്ങിയ പണത്തെച്ചൊല്ലി കൊലപാതകം; പ്രതിക്ക് 16 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും

മദ്യം വാങ്ങിയതിൻ്റെ പൈസ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിയെ തല ചുമരിനിടിപ്പിച്ചും കൈ കൊണ്ടു കഴുത്തു ഞെരിച്ചും കൊലപ്പെടുത്തിയ കേസിൽ തമിഴ്നാടു സ്വദേശി കുറ്റക്കാരനാണെന്ന് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ. മനോജ് കണ്ടെത്തി. ചെങ്കള സന്തോഷ് നഗറിലുള്ള വാടക കെട്ടിടത്തിൽതാമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ മേസ്ത്രി എന്നു വിളിക്കുന്ന വിജയൻ മേസ്ത്രിയെ (63) കൊലപ്പെടുത്തിയ കേസിലെ പ്രതിആശാരിപ്പണിയെടുക്കുന്ന തമിഴ് നാട് സ്വദേശിയായ മുരുഗനെ(48) യാണ് കോടതി ശിക്ഷിച്ചത്. 2020 നവമ്പർ 15 ന് വൈകുന്നേരം ആറു മണിക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രോസിക്യൂഷൻ 34 സാക്ഷികളെ വിസ്തരിക്കുകയും 40 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയിൽ തെളിവായി ഹാജരാക്കുകയും ചെയ്തിരുന്നു.സംഭവ സമയം കൊല്ലപ്പെട്ട വിജയൻ മേസ്ത്രിയുടെ റൂമിലുണ്ടായിരുന്ന സുഹൃത്തായ ഇബ്രാഹിം കരിമിൻ്റെ മൊഴിയും, വിജയൻ്റെ റൂമിൽ നിന്നും കണ്ടെടുത്ത മുതലുകളിൽ കാണപ്പെട്ട പ്രതിയുടെ രക്തവും, വിരലടയാളവും, സ്ഥലത്തെ ഫാത്തിമാ ട്രാവൽസ് എന്ന കടയിലെ സിസി ടി വി ദൃശ്യങ്ങളും കേസിൽ നിർണ്ണായകമായ തെളിവുകളായി.വിദ്യാനഗർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് സബ് ഇൻസ്പെക്ടർ എം.വി.വിഷ്ണുപ്രസാദും തുടർന്ന് അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് സർക്കിൾ ഇൻസ്പെക്ടറായിരുന്ന വി.വി. മനോജും ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്റ്റ് ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ.ലോഹിതാക്ഷൻ, അഡ്വക്കറ്റ് ആതിര ബാലൻ എന്നിവർ ഹാജരായി.

വീട്ടിൽ അതിക്രമിച്ചു കയറൽ മന:പൂർവ്വമല്ലാത്ത നരഹത്യ  എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ കോടതി ശിക്ഷിച്ചത്

Read Previous

എൽ ഐ സി ഏജൻ്റുമാരുടെ കമ്മീഷൻ വെട്ടിക്കുറച്ച നടപടി പുനസ്ഥാപിക്കണം 

Read Next

മുഖ്യമന്ത്രിയുടെ എസ്കോർട്ട് വന്ന വാഹനങ്ങൾ കൂട്ടിയിടിച്ചു, മുഖ്യമന്ത്രിയുടെ വാഹനത്തിലും തട്ടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73