The Times of North

Breaking News!

ഉമ്മ ചക്ക മുറിക്കുമ്പോൾ കത്തിയിൽ വീണ് എട്ടു വയസ്സുകാരൻ മരണപ്പെട്ടു   ★  സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ

തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ: ലക്ഷങ്ങളുടെ കൃഷിനാശം

കാലവർഷം കനത്തതോടെ തേജസ്വിനിക്കരയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ . ഈ വർഷം ഇത് ആറാമത്തെ തവണയാണ് വെള്ളം കയറുന്നത്. ഇക്കുറി ഭൂരിഭാഗം കർഷകരും ഒന്നാം വിള നെൽകൃഷി ആരംഭിച്ചിരുന്നു. മിക്ക കർഷകരും രണ്ടാഴ്ച്ച മുമ്പാണ് കൃഷിപ്പണി പൂർത്തികരിച്ചത്. ഞാറ് പൊരിച്ച് നട്ടതിനു ശേഷം പല ഘട്ടങ്ങളിലായി വയലിൽ നിന്നും വെള്ളം ഒഴിവായ സമയമില്ല. ഇത് കൃഷിക്ക് ദോഷം ചെയ്യും. നട്ട് മുളവരുന്നതിനുമുമ്പേ പല ഞാറുകളും നശിച്ചിരുന്നു. ഇപ്പോൾ ഇടതടവില്ലാതെ മഴയും വയലിൽ വെള്ളവും നിറഞ്ഞതിനാൽ കൃഷി അവതാളത്തിലാകുമോ എന്നാണ് കർഷകരുടെ ആശങ്ക. വടക്കെ പുലിയന്നൂർ . അണ്ടോൾ. വേളൂർ. പാറക്കോൽ . കീഴ് മാല. കിനാനൂർ. കണിയാടന പാലായി. ചാത്ത മത്ത്. പൊടൊ തുരുത്തി. പൊതാവൂർ. മയ്യൽ. ചെറിയാക്കര . കയ്യൂർ . കൂക്കോട്ട് പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. മുക്കട മുതൽ അരയക്കാട വ് വരെയുള്ള തീരദേശ റോഡും വെള്ളത്തിലാണ്.

Read Previous

ആകാശപാത അസ്ഥാനത്തായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം തുടങ്ങി

Read Next

കാഞ്ഞങ്ങാട് കൊവ്വൽ പള്ളിക്ക് സമീപത്തെ എ സുശീല അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73