The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

സ്മിത ഭരതിൻ്റെ ‘ആകാശമുറ്റത്തൊരമ്പിളിക്കിണ്ണം’ പ്രകാശനം ചെയ്തു

ബാല സാഹിത്യത്തോളം മികച്ച രചനകൾ ലോക സാഹിത്യത്തിൽ മറ്റൊരു വിഭാഗത്തിലും ഉണ്ടായിട്ടില്ലെന്ന് കവി പ്രഫ. വി. വീരാൻ കുട്ടി പറഞ്ഞു. കുമാരനാശാൻ്റെ പുഷ്പവാടിയിലെ ഈ വല്ലിയിൽ നിന്നു ചെമ്മേ.. എന്ന വരികളോളം നല്ല വരികൾ മഹാകവിയുടെ തൂലികയിൽ നിന്ന് ഉണ്ടായിട്ടില്ല. ഉള്ളൂരും ജി. ശങ്കരക്കുറുപ്പും കുട്ടികൾക്ക് വേണ്ടി എഴുതിയ കവിതകൾ പ്രശസ്തമാണ്. അദ്ദേഹം പറഞ്ഞു. യുവകവയിത്രിയും ചിത്രകാരിയുമായ സ്മിത ഭരതിൻ്റെ കാവ്യ സമാഹാരത്തിൻ്റെ പ്രകാശനം തൃക്കരിപ്പൂർ നടക്കാവ് റോട്ടറി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മനുഷ്യരും അവരുടെ ജീവിത ഒരു കവിയെ പോറ്റുന്നു. കവിത തുളുമ്പുന്ന കാവ്യാത്മക ഭാഷയാണ് കുട്ടികളുടെത്. എഴുത്തിലൂടെ കുട്ടികളെ സന്തോഷിപ്പിക്കുന്നതിനേക്കാൾ വലിയ സർഗാത്മക പ്രവർത്തനം വേറെയില്ല. എഴുത്തുകാരി ടി. ബിന്ദു പുസ്തകം സ്വീകരിച്ചു. 29 കവിതകളുടെ സമാഹാരമാണ് മുറ്റത്തൊരമ്പിളിക്കിണ്ണം എന്ന പുസ്തകം. തങ്കയം സ്വദേശിയും കടമ്പാർ ഗവ. ഹൈസ്കൂൾ അധ്യാപികയുമായ സ്മിതയുടെ മൂന്നാമത്തെ രചനയാണിത്. കടൽ മഷിപ്പാത്രവും വരവിളിയുമാണ് മറ്റു രചനകൾ. പുസ്തകത്തിൻ്റെ മുഖചിത്രത്തിൻ്റെയും രേഖാ ചിത്രങ്ങളുടെയും രൂപ കല്പന നിർവഹിച്ചിരിക്കുന്നത് സ്മിത ടീച്ചർ തന്നെയാണ്. പായൽ ബുക്ക്സ് ആണ് പ്രസാധകർ. തൃക്കരിപ്പൂർ റോട്ടറി ക്ലബ്ബ് ആണ് സംഘാടകർ. നടക്കാവ് റോട്ടറി ഹാളിൽ നടന്ന ചടങ്ങിൽ റോട്ടറി പ്രസിഡൻ്റ് പി. ചന്ദ്രമോഹനൻ അധ്യക്ഷത വഹിച്ചു. കവി സി.എം. വിനയചന്ദ്രൻ പുസ്തക പരിചയം നടത്തി. എം.കെ. ഗോപകുമാർ, ഡോ. എ.കെ. ശ്രീമതി, ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ, കവി ഒയോളം നാരായണൻ, സ്മിത ഭരത് തുടങ്ങിയവർ സംസാരിച്ചു. കെ.വി. ഗംഗാധരൻ സ്വാഗതവും പ്രകാശൻ കെ വി നന്ദിയും പറഞ്ഞു.

തുടർന്ന് ആക്ഷേപ ഹാസ്യത്തിൻ്റെ പുതുമയും അനുകരണത്തിലെ വ്യത്യസ്തയും കൊണ്ട് ശ്രദ്ധേയമായ സുനിൽ കോട്ടേമ്പ്രം ഷോ അരങ്ങേറി.

Read Previous

പരപ്പ ടൗണിൽ കുഴഞ്ഞുവീണ ചിക്കൻ സെന്റർ ജീവനക്കാരൻ മരണപ്പെട്ടു

Read Next

യുവാവ് കാലിത്തെഴുത്തിൽ തൂങ്ങിമരിച്ച നിലയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73