The Times of North

Breaking News!

പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം

ഒഴിഞ്ഞ വളപ്പിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന പ്രതിയെന്ന് സംശയിക്കുന്ന ആളിന്റെ ഫോട്ടോ ടൈംസ് ഓഫ് നോർത്തിന്

പടന്നക്കാട് ഒഴിഞ്ഞവളപ്പിൽനിന്നും ഉറങ്ങിക്കിടക്കുകയായിരുന്നു 10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയും സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയും ചെയ്യുകയും ചെയ്ത പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കിപോലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഫോട്ടോ ടൈംസ് ഓഫ് നോർത്തിനു ലഭിച്ചു. കല്ലൂരാവിൽ വിവാഹം കഴിച്ച കർണാടകയിലെ കുടക് സ്വദേശിയായ യുവാവാണ് പ്രതിയെന്ന പോലീസ് ഇന്നലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇയാൾ നേരത്തെ മറ്റൊരു പോക്സോ കേസിലും പ്രതിയായിട്ടുണ്ട്.ഇയാളെ കണ്ടെത്താനായി അന്വേഷണസംഘം ഇന്നലെ കുടകിലെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വീടിനും പരിസരത്തും നഗരത്തിലും റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെയുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചതിൽ ആണ് പ്രതിയ തിരിച്ചറിയാൻ കഴിഞ്ഞത്. 126 ലേറെ സിസിടിവി ക്യാമറകളാണ് അന്വേഷണസംഘം പരിശോധിച്ചത്. ഇതിൽ പെൺകുട്ടിയുടെ വീടിനു സമീപത്തെ ക്യാമറയിൽ നിന്നും മുഖം തിരിച്ചറിയാൻ കഴിയാത്ത ഒരാളുടെ ദൃശ്യം ലഭിച്ചിരുന്നു. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് രണ്ടുദിവസം മുമ്പ് ഒഴിഞ്ഞവളപ്പിൽ ഒരു സ്ത്രീയുടെ കഴുത്തിൽ നിന്നും മുക്കുമുണ്ടം പൊട്ടിച്ച് ഓടിയ ആളും പെൺകുട്ടിയുടെ വീടിന് സമീപത്തെ സിസിടിവിയിൽ നിന്നും ലഭിച്ച ദൃശ്യത്തിലുള്ള ആളും ഒരാൾ തന്നെയെന്നാണ് ഇപ്പോൾ പോലീസ് സ്ഥിരീകരിച്ചത്. ഒരു ദൃശ്യങ്ങളിലുമുള്ള ആളിന്റെ നടത്തവും രൂപവും ഒന്നുതന്നെയെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞതോടെ ഇയാളെ ഉടൻ പിടികൂടാൻ കഴിയുമെന്ന് പ്രതീക്ഷയാണ് അന്വേഷണസംഘത്തിത്തി നുള്ളത്.

Read Previous

ജിഷ വധക്കേസ്; അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച് ഹൈക്കോടതി

Read Next

വാഴുന്നോറൊടി പൊക്ക്ണായിലെ ചെറൂട്ടാര വീട്ടിൽ നാരായണി അമ്മ(81) അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73