കാഞ്ഞങ്ങാട്:ഹോസ് ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയപരിശോധനയിൽ രണ്ടു വീടുകളിൽ നിന്നും എംഡിഎംഎയും കഞ്ചാവും പിടികൂടി.നേരത്തെ എം ഡി എംഎ പിടികൂടിയ കേസിലെ പ്രതിയായ കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ ഷാജു വില്ലയിൽ ഷാജഹാൻ അബൂബക്കറിന്റെ വീട്ടിൽ നിന്നും 3.610 ഗ്രാം എംഡിഎംഎയും ആജാനൂർ കടപ്പുറത്ത് നൗഷാദിന്റെ വീട്ടിൽ നിന്നും 1.79 0 ഗ്രാം എംഡിഎംഎയും 5.950 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമാണ് പിടികൂടിയത്. ഹൊസ്ദുർഗ് എസ്.ഐ വി.മോഹനൻ്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി ഷാജഹാന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ ചുമരിൽ തൂക്കിയിട്ടിരുന്ന പാൻ്റിന്റെ പോക്കറ്റിൽ നിന്നും, സോക്സിന്റെ അകത്തുനിന്നുമാണ് എംഡിഎംഎ കണ്ടെത്തിയത്. ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല.എസ്ഐക്കൊപ്പം പോലീസുകാരായ രാഗേഷ്, ശ്രീജേഷ്, ജ്യോതിഷ് ,സുപ്രിയ, അജീഷ്, നികേഷ് എന്നിവരും എം ഡി എം എ പിടികൂടിയ സംഘത്തിൽ ഹൊസ്ദുർഗ് എസ് ഐ സി വി രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നൗഷാദിന്റെ വീട്ടിൽ നിന്നും കഞ്ചാവും എംഡിഎയും പിടികൂടിയത് വീട്ടിലെ കിടപ്പുമുറിയിലെ ബെഡിന് അടിയിലെ കട്ടിലിൽ നിന്നും അലമാരയിൽ നിന്നുമാണ് എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയത്. പോലീസ് വരുന്നത് കണ്ട് നൗഷാദ് വീട്ടിൽ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഷൈജു സനീഷ് ധന്യ രാജേഷ് എന്നിവരും മയക്കു മരുന്ന് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർപി അജിത് കുമാറിന്റെ മേൽനോട്ടത്തിലാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.