The Times of North

Breaking News!

കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു

ഭാര്യയെ പോലെ കൂടെ താമസിപ്പിച്ച സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും

കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ 2 വർഷം അധികം കഠിന തടവും വിധിച്ചു. കർണ്ണാടക ഉടുപ്പിസ്വദേശിയായ ഹുളുഗമ്മയെ കൊലപ്പെടുത്തിയ കർണാടക ബിജാപ്പൂർ ബബിലേശ്വരത്തെ ലക്ഷ്മണ ദോഡ്ഡമനയുടെ മകൻ സന്തോഷ് ദൊഡ്ഡ മന(40) യേയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് ജഡ്ജ് എ.മനോജ് ശിക്ഷിച്ചത്. 2013 ജൂലൈ 31 ന് രാവിലെ 8 മണിയോടു കൂടിയാണ് പ്രതി സന്തോഷ് ഹുളുമ്മയെ ഉപ്പള ഹിദായത്ത് നഗറിലെ ക്വാർട്ടേസിൽ വച്ച് ഉടുത്തിരുന്ന സാരിയുടെ അറ്റം ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തി ആഭരണങ്ങളും പണവും മൊബൈൽ ഫോണും കവർച്ച ചെയ്തത്. ക്വാർട്ടേർസിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇരുവരും ക്വാർട്ടേഴ്സിൽ ഭാര്യാ ഭർത്താക്കന്മാരെപ്പോലെ കൂലിപ്പണിയെടുത്തു ജീവിച്ചു വരുകയായിരുന്നു. റൂമിൽ നിന്നും ദുർഗന്ധം വരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസിയും ക്വാർട്ടേഴ്സ് ഉടമയും നടത്തിയ പരിശോധനയിലാണു് ഹുളു ഗമ്മയെ റൂമിൽ അർധ നഗ്നാവസ്ഥയിൽ മരിച്ചു കിടക്കുന്നത്‌ കണ്ടത്. അന്വേഷണത്തിൽ 31 ന് രാവിലെ 8 മണിയോടു കൂടിയാണ് പ്രതി സന്തോഷ് ഹുളുമ്മയെ കൊലപ്പെടുത്തി, കവർച്ച നടത്തി ഒളിവിൽ പോയതായി മനസിലായത്. സംഭവ ദിവസം രാവിലെപ്രതിയെയും ഹുളുഗ മ്മയെയും ഒന്നിച്ച് റൂമിൽ കണ്ട സാക്ഷികളുടെ മൊഴി കേസിൽ നിർണ്ണായകമായി. ഹുളുഗമ്മ യുടെ കവർച്ച ചെയ്യപ്പെട്ട സ്വർണ്ണം പ്രതിയിൽ നിന്നും കണ്ടെടുത്തിരുന്നു. മഞ്ചേശ്വരം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് കുമ്പള സർക്കിൾ ഇൻസ്പെക്ടറായിരുന്ന സിബി തോമസ് ആണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഡിസ്ട്രിക്ട് ഗവ: പ്ലീഡർ ആൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഇ ലോഹിതാക്ഷൻ, അഡ്വ: ആതിര ബാലൻ എന്നിവർ ഹാജരായി.
അഡീഷണൽ ഡിസ്ട്രിക്ട് ആൻ്റ് സെക്ഷൻസ് കോടതി ഒന്ന് കോടതിയിലെ ഒക്ടോബർ മാസത്തെ 302 ഐപിസി കേസിലെ നാലാമത്തെ ശിക്ഷയാണ് ഗവ.പ്ലീഡർ ലോഹിതാക്ഷൻ ചാർജ് എടുത്ത ശേഷമുള്ള പ്രതികൾക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത പതിനൊന്നാമത്തെ കൊലക്കേസാണ് ഇത്.

Read Previous

നീലേശ്വരം തോട്ടുംപുറത്തെ പത്രവളപ്പിൽ കല്ല്യാണി അന്തരിച്ചു

Read Next

നീലേശ്വരം വെടിക്കെട്ട് അപകടം സർക്കാർ അടിയന്തര സഹായം പ്രഖ്യാപിക്കണം: ഇ.ഷജീർ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73