The Times of North

Breaking News!

കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.   ★  സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ പീഡിപ്പിച്ച ഭർത്താവിനെതിരെ കേസ്   ★  സിനിമാറ്റിക് ഡാൻസ് മത്സരത്തിന്റെ വിധിയെ ചൊല്ലി തർക്കം: നീലേശ്വരം യുവാവിന് കാസർകോട്ട് മർദ്ദനം   ★  ജില്ലാ ജൂനിയർ ബാസ്ക്കറ്റ്ബോൾ ടീമിനെ പ്രഖ്യാപിച്ചു   ★  ടി.ഗോവിന്ദൻ ആൾ ഇന്ത്യാ വോളി- 2025, മെയ് 12 മുതൽ 18 വരെ പയ്യന്നൂരിൽ   ★  തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ അന്തരിച്ചു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു   ★  കാറിൻറെ രഹസ്യ അറയിൽ നിന്നും ഒരു കോടി പതിനേഴരലക്ഷം രൂപ പിടിച്ചെടുത്തു

​ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കിൽ കമന്റിട്ട എൻഐടി പ്രൊഫസർ ഷൈജ ആണ്ടവനെതിരെ കേസ്

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പരാമർശം നടത്തിയ കോഴിക്കോട് എൻഐടി പ്രൊഫസർക്കെതിരെ കേസ്. എൻഐടി മെക്കാനിക്കൽ എഞ്ചിനിയറിങ്ങ് പ്രൊഫസർ ഷൈജ ആണ്ടവനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. ഐപിസി 153 പ്രകാരമാണ് കേസ്. എസ്എഫ്ഐ കുന്നമംഗലം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ പരാതിയിലാണ് കേസ്. നിയമ നടപടി ആവശ്യപ്പെട്ട് കെഎസ് യു, എംഎസ്എഫ് നേതാക്കളും പൊലീസിൽ പരാതി നൽകിയിരുന്നു. ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു അധ്യാപികയുടെ ഫേസ്ബുക്കിലെ കമന്റ്.

നേരത്തെ ഹിന്ദു മഹാസഭാ പ്രവർത്തകൻ നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തിൽ ഒരുപാട് പേരുടെ ഹീറോ എന്ന വിശേഷണത്തോടെ പങ്കുവച്ച ഗോഡ്സെയുടെ ചിത്രത്തിന് താഴെയായിരുന്നു ഷൈജ ആണ്ടവൻ്റെ കമൻ്റ്. അഡ്വ. കൃഷ്ണരാജ് എന്ന പ്രൊഫൈലിന് കീഴെയായിരുന്നു ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിങ് ഇന്ത്യ’ എന്ന് പ്രൊഫ. ഷൈജ ആണ്ടവൻ കമൻ്റ് ചെയ്തത്. കോഴിക്കോട് എന്‍ഐടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ പ്രൊഫസറാണ് ഷൈജ ആണ്ടവന്‍. മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെയെ അനുകൂലിച്ചുള്ള ഷൈജ ആണ്ടവൻ്റെ അഭിപ്രായ പ്രകടനം വിവാദമായതോടെയാണ് കമൻ്റ് ഡിലീറ്റ് ചെയ്തത്. നേരത്തെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ എന്‍ ഐ ടിയില്‍ സംഘടിപ്പിച്ച ആഘോഷത്തിനെതിരെ പ്രതികരിച്ച ദളിത് വിദ്യാര്‍ഥിയെ ഒരുവര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്ത കോഴിക്കോട് എൻഐടി അധികൃതരുടെ നടപടിയും വിവാദമായിരുന്നു.

Read Previous

നീലേശ്വരം ബസ്റ്റാന്റും യാഥാർഥ്യത്തിലേക്ക് തറക്കല്ലിടൽ 16 ന്

Read Next

ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73