The Times of North

Breaking News!

സൗജന്യ കായിക പരിശീലനം നൽകിയ മനോജ് പള്ളിക്കരയെ ആദരിച്ചു   ★  അഭിഭാഷകന്‍ ബി എ ആളൂർ അന്തരിച്ചു   ★  പട്ടേൻ മാടം ശ്രീ വൈരജാതനീശ്വരൻ്റെ ആറാണ്ട് തിറ മഹോത്സവം ഇന്ന് (മെയ്യ് 1) തുടങ്ങും   ★  കാറിൽ എം ഡി എം എ കടത്തിയ യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ   ★  അച്ചാംതുരുത്തിയിലെ കെ കുഞ്ഞമ്പു അന്തരിച്ചു   ★  അക്ഷയതൃതീയ ജില്ലാതല ഉദ്ഘാടനം വിനീത് ജ്വല്ലറിയിൽ കെ.വി സുരേഷ്കുമാർ നിർവ്വഹിച്ചു   ★  കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് യുവ വ്യാപാരി മരിച്ചു   ★  കണ്ണൂര്‍ കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റിൽ   ★  ക്വാട്ടേഴ്സിൻ്റെ ഒന്നാം നിലയിലെ മുറിയിൽ ഉറങ്ങിയ അന്യസംസ്ഥാന തൊഴിലാളി കിണറ്റിൽ മരിച്ച നിലയിൽ   ★  വെള്ളൂർ പഴയ തെരുവിലെ ആലയിൽ വീട്ടിൽ ദേവി അന്തരിച്ചു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കൺവെൻഷൻ സെൻ്ററിൽ നടന്ന യു.ഡി.എഫ് കാസർകോട് പാർല്മെൻ്റ് മണ്ഡലം നേതൃയോഗത്തിലാണ് മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവിൻ്റെ അയിത്തം. പ്രതിപക്ഷനേതാവിൻ്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് മാധ്യമപ്രവർത്തകർ യോഗത്തിനെത്തിയത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് യോഗം വിളിച്ചത്. പ്രതിപക്ഷ നേതാവ് എത്തിയത് 3.30-ന്. ഇത്രയും സമയം യോഗ ഹാളിലിരുന്ന മാധ്യമ പ്രവർത്തകരോട് കോൺഗ്രസ് നേതാക്കളാരും പുറത്ത് പോകണമെന്ന് പറഞ്ഞിട്ടില്ല. ഒന്നര മണിക്കൂറിൻ്റെ കാത്തിരിപ്പിനൊടുവിൽ പ്രതിപക്ഷ നേതാവ് വന്നപ്പോഴും
സ്വാഗത- അധ്യക്ഷ പ്രസംഗം നടക്കുമ്പോഴും മാധ്യമ പ്രവർത്തകർ പുറത്ത് പോകണമെന്ന് ആരും പറഞ്ഞില്ല.
യു.ഡി.എഫ് .കാസർകോട് പാർലമെൻ്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ കൂടിയായ മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ യു.ഡി.എഫിൻ്റെ പ്രവർത്തനം വേണ്ടത്ര ഉയർന്നില്ലെന്ന് പറയുകയും സ്ഥാനാർഥിയുടെ ആത്മ വിശ്വാസം ഒന്നുകൊണ്ട് മാത്രം ജയിക്കാൻ കഴിയില്ലെന്നും പറഞ്ഞു. തുടർന്ന് പ്രതിപക്ഷ നേതാവിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു. ഈ സമയത്താണ് മാധ്യമ പ്രവർത്തകർ പുറത്ത് പോകണമെന്ന് ഇദ്ദേഹം പറഞ്ഞത്.

Read Previous

പിതാവിനെ മകൻ ഇരുമ്പുവടികൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി

Read Next

മദ്യപാനം ചോദ്യം ചെയ്ത ഭാര്യയെ ആക്രമിച്ച ഭർത്താവിനെതിരെ കേസ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73