The Times of North

Breaking News!

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന വാര്‍ത്ത വ്യാജം   ★  അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണം,ആളപായമില്ലെന്ന് സർക്കാർ; ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു   ★  സണ്ണി ജോസഫ് പുതിയ കെപിസിസി അദ്ധ്യക്ഷന്‍   ★  ഇന്ത്യയിലെ 15 ഇടങ്ങൾ പാക്കിസ്ഥാൻ ലക്ഷ്യമിട്ടു, അതേ തീവ്രതയിൽ തിരിച്ചടിച്ചു; ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനമടക്കം തകർന്നു’   ★  സംസ്ഥാനത്ത് വീണ്ടും നിപ; വളാഞ്ചേരി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചു   ★  എസ്എസ്എൽസി പരീക്ഷാഫലം നാളെ   ★  രാജ്യത്ത് കനത്ത ജാഗ്രത: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400 ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി   ★  എം എം എസ് ജനറൽ കൗൺസിൽ യോഗം   ★  യാത്രയയപ്പ് നൽകി   ★  ഹജ്ജാജിമാർക് യാത്രയയപ്പും ദുആമജ്ലിസും നടത്തി.

ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. ചിത്താരി സ്വദേശി മുഹമ്മദ് റിയാസിനെ(31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരൻ കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റിയാസ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഇതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് റിയാസ് മുരളീധരന്റെ തലക്ക് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത്. തലക്ക് സാരമായി പരിക്കേറ്റ മുരളീധരനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കാസര്‍കോട് സ്‌റ്റേഷന്‍ എസ്എച്ച്.ഒ റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എംവി പ്രകാശന്‍, എ.എസ്.ഐ ഇല്ല്യാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍, സിപിഒ ജ്യോതിഷ് എന്നിവരടങ്ങിയ സംഘം ജില്ലയിലുടനീളം നാലുദിവസമായി നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചുമാണ് പ്രതിയെ കണ്ടെത്തിയത്.

Read Previous

നാടകം നാടിൻ്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു: വി. പി. പ്രശാന്ത്

Read Next

ഒടുവിൽ ചുവരെഴുത്ത് മായിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73