The Times of North

Breaking News!

ലഹരിക്കെതിരെ ഡി.വൈ എഫ് ഐ ജാഗ്രത പരേഡ് സംഘടിപ്പിച്ചു   ★  തോട്ടപ്പുറം ഇല്ലത്ത് ടി.ലത അന്തർജനം അന്തരിച്ചു   ★  നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം   ★  നിയമനം   ★  ഇടയിൽ വീട് തറവാട് മൂവാണ്ട് കളിയാട്ട മഹോത്സവം   ★  ഡോക്ടർ രേഷ്മയ്ക്കെതിരെ കൊലകുറ്റത്തിന് കേസ് എടുക്കണം:സി എച്ച് കുഞ്ഞമ്പു എം എൽ എ   ★  പയ്യന്നൂർ പുതിയ ബസ്റ്റാൻ്റ്  രണ്ടാംഘട്ട നിർമ്മാണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു   ★  കോട്ടയത്ത് കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ   ★  ഇരിട്ടിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം   ★  വാണിയം വയൽ മുതിരക്കാൽ രുഗ്മിണി അന്തരിച്ചു

ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് പരിക്കേല്‍പിച്ച പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട്: ട്രെയിന്‍ യാത്രക്കാരനെ കല്ലെറിഞ്ഞ് തലക്ക് പരിക്കേല്‍പിച്ച പ്രതിയെ റെയില്‍വേ പൊലീസ് പിടികൂടി. ചിത്താരി സ്വദേശി മുഹമ്മദ് റിയാസിനെ(31)യാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിന് വെള്ളിയാഴ്ച പുലര്‍ച്ചെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനിലെ യാത്രക്കാരൻ കൊല്ലം ശക്തികുളങ്ങര സ്വദേശി മുരളീധര(63)നെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയാണ് ഇയാൾ. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റിയാസ് മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ഇതിനെ ചോദ്യം ചെയ്തതിന്റെ വിരോധത്തിലാണ് റിയാസ് മുരളീധരന്റെ തലക്ക് കല്ലെറിഞ്ഞു പരിക്കേൽപ്പിച്ചത്. തലക്ക് സാരമായി പരിക്കേറ്റ മുരളീധരനെ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. കാസര്‍കോട് സ്‌റ്റേഷന്‍ എസ്എച്ച്.ഒ റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എംവി പ്രകാശന്‍, എ.എസ്.ഐ ഇല്ല്യാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രദീപന്‍, സിപിഒ ജ്യോതിഷ് എന്നിവരടങ്ങിയ സംഘം ജില്ലയിലുടനീളം നാലുദിവസമായി നൂറോളം സിസിടിവി ക്യാമറകൾ പരിശോധിച്ചു സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷനുകളും പരിശോധിച്ചുമാണ് പ്രതിയെ കണ്ടെത്തിയത്.

Read Previous

നാടകം നാടിൻ്റെ വർത്തമാനത്തെ അടയാളപ്പെടുത്തുന്നു: വി. പി. പ്രശാന്ത്

Read Next

ഒടുവിൽ ചുവരെഴുത്ത് മായിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73