The Times of North

Breaking News!

കാരം ചാമ്പ്യൻഷിപ്പ് ; കാസർഗോഡ് ജില്ല ടീമിനെ വാസു ദേവ് പട്ടേരി നയിക്കും   ★  ന്യൂസ് മലയാളം ചാനൽ സംഘത്തിന്റെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു 3 പേർക്ക് പരിക്ക്.   ★  കണ്ണൂർ ചാലക്കുന്നിൽ ദേശീയപാത നിർമ്മാണത്തിനിടയിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു   ★  ഓയില്‍ കണ്ടെയ്‌നറുകള്‍ കടലല്‍ പതിച്ചു തീരദേശത്ത് ജാഗ്രത നിർദ്ദേശം   ★  പ്രതികൂല കാലാവസ്ഥ: നീലേശ്വരം പൊതുജന വായനശാല ജൂബിലി, ജന്മശതാബ്ദി ആഘോഷത്തിന്റെ ഇന്നത്തെയും നാളത്തെയും പരിപാടികൾ മാറ്റി   ★  ഉയർന്ന തിരമാല/കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം   ★  ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം   ★  ദുരന്തനിവാരണം മുന്നൊരുക്കങ്ങൾക്കായി യോഗം ചേർന്നു   ★  മഴയുടെ മറവിൽ ക്ഷേത്രത്തിൽ കവർച്ചാ ശ്രമം   ★  പടിഞ്ഞാറ്റംകൊഴുവലിലെ പൈനി താഴത്ത് വീട്ടിൽ സൗദാമിനി അമ്മ അന്തരിച്ചു

ഉയർന്ന തിരമാല/കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 25/05/2025 രാവിലെ 08.30 വരെ ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ) ജില്ലയിൽ 0.9 മുതൽ 1.4 മീറ്റർ വരെയും; എറണാകുളം (മുനമ്പം FH മുതൽ മറുവക്കാട് വരെ), തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ) കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ), കോഴിക്കോട് (ചോമ്പാല FH മുതൽ രാമനാട്ടുകര വരെ), മലപ്പുറം (കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ) ജില്ലകളിൽ 25/05/2025 രാത്രി 11.30 വരെ 0.8 മുതൽ 1.7 മീറ്റർ വരെയും; കണ്ണൂർ -കാസറഗോഡ് (കുന്നത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിൽ 25/05/2025 രാത്രി 08.30 വരെ 1.1 മുതൽ 1.9 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

കേരള തീരത്ത് നാളെ (25/05/2025) രാത്രി 08.30 വരെ 2.6 മുതൽ 3.8 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.

1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.

2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്

5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.

Read Previous

ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

Read Next

പ്രതികൂല കാലാവസ്ഥ: നീലേശ്വരം പൊതുജന വായനശാല ജൂബിലി, ജന്മശതാബ്ദി ആഘോഷത്തിന്റെ ഇന്നത്തെയും നാളത്തെയും പരിപാടികൾ മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73