The Times of North

Breaking News!

ലഹരിവിരുദ്ധ കവിതാമത്സരം: നീലേശ്വരം രാജാസ് അധ്യാപിക സുധാമണിക്ക് മൂന്നാംസ്ഥാനം   ★  തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല   ★  കുടുംബശ്രീ ഹോസ്ദുർഗ് താലൂക്ക് കലാമേള തൃക്കരിപ്പൂർ സിഡിഎസ് ഓവറോൾ ചാമ്പ്യന്മാർ   ★  ചെങ്ങറ പുനരധിവാസ പാക്കേജ് ഗുണഭോക്താക്കളുടെ നിരവധി വർഷങ്ങളായുള്ള ആവശ്യത്തിന് ശാശ്വത പരിഹാരം   ★  മലർവാടി കാഞ്ഞങ്ങാട് യൂനിറ്റ് ബാലോത്സവം ശ്രദ്ധേയമായി.   ★  ചേറ്റുകുണ്ടിലെ ദീപയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണം- 12 മണിക്കൂർ നിരാഹാര സമരം തുടങ്ങി   ★  ഡോ. ഹരിദാസ് വെർക്കോട്ട് അനുസ്മരണം നാളെ (വെള്ളി)   ★  പള്ളിക്കരയിലെ വയലപ്ര ചിരുത അന്തരിച്ചു   ★  മധ്യവയസ്ക്കയുടെ കണ്ണിന് എറിഞ്ഞു പരിക്കേൽപ്പിച്ചു   ★  മധ്യവയസ്ക്കനെ കാണാതായി

ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക്

ആയിരക്കണക്കിന് ആളുകൾക്ക് ജീവിതമാർഗമായ ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക് .
ടിക്കറ്റിന് 40 രൂപയിൽ നിന്ന് 50 രൂപ വില ആക്കിയതോടെ സംസ്ഥാനത്ത് ലോട്ടറി വില്പന പകുതിയായി കുറഞ്ഞു. ചെറുകിട കച്ചവടക്കാർ, നടന്നു വിൽക്കുന്നവർ, വികലാംഗർ, വില്പന നടത്തുന്ന സ്ത്രീകൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 100 ടിക്കറ്റ് പോലും ഒരു കടയിൽ വിൽപ്പന നടക്കുന്നില്ല.
ദിവസവും ടിക്കറ്റ് ബാക്കി വരുന്നതുകൊണ്ട് വൻ നഷ്ടമാണ് സംഭവിക്കുന്നത്.
2000 രൂപയുടെ പ്രൈസ് എടുത്തു മാറ്റുകയും പകരം 50 രൂപ പ്രൈസ് കൊടുക്കുകയും ചെയ്യാൻ തുടങ്ങിയത് മുതൽ ആണ് ലോട്ടറി വിൽപ്പന കുറയുകയായിരുന്നു. കഴിഞ്ഞമാസം വരെ വൈകുന്നേരം 4 മണിക്കാണ് ലോട്ടറി റിസൽട്ട് വന്നിരുന്നത്. എന്നാൽ ഇപ്പോൾ 50 രൂപ പ്രൈസ് ആക്കിയതോടെ അഞ്ച് മണിയോടുകൂടിയാണ് റിസൾട്ട് വരുന്നത്. ഇതു കാരണം പ്രായമുള്ളവർ വികലാംഗർ എന്നിവർക്ക് ആ ദിവസം വൈകുന്നേരം ടിക്കറ്റ് വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യമാണ്. ലോട്ടറി റിസൾട്ടിൽ ചെറിയ അക്കത്തിൽ പ്രൈസ് നമ്പർ വരുന്നതുകൊണ്ട് കണ്ണിന് കാഴ്ച കുറവുള്ളവർക്ക് റിസൾട്ട് നോക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ വേണമെന്നാണ് ലോട്ടറി വിൽപ്പനക്കാർ ആവശ്യപ്പെടുന്നത്.

Read Previous

വെള്ളരിക്കുണ്ട് പ്ലസ് വണ്‍ വിദ്യാർത്ഥിനി രക്തസ്രാവം മൂലം മരിച്ചു

Read Next

കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73