
ആയിരക്കണക്കിന് ആളുകൾക്ക് ജീവിതമാർഗമായ ലോട്ടറി വ്യവസായം പ്രതിസന്ധിയിലേക്ക് .
ടിക്കറ്റിന് 40 രൂപയിൽ നിന്ന് 50 രൂപ വില ആക്കിയതോടെ സംസ്ഥാനത്ത് ലോട്ടറി വില്പന പകുതിയായി കുറഞ്ഞു. ചെറുകിട കച്ചവടക്കാർ, നടന്നു വിൽക്കുന്നവർ, വികലാംഗർ, വില്പന നടത്തുന്ന സ്ത്രീകൾ എന്നിവർക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. 100 ടിക്കറ്റ് പോലും ഒരു കടയിൽ വിൽപ്പന നടക്കുന്നില്ല.
ദിവസവും ടിക്കറ്റ് ബാക്കി വരുന്നതുകൊണ്ട് വൻ നഷ്ടമാണ് സംഭവിക്കുന്നത്.
2000 രൂപയുടെ പ്രൈസ് എടുത്തു മാറ്റുകയും പകരം 50 രൂപ പ്രൈസ് കൊടുക്കുകയും ചെയ്യാൻ തുടങ്ങിയത് മുതൽ ആണ് ലോട്ടറി വിൽപ്പന കുറയുകയായിരുന്നു. കഴിഞ്ഞമാസം വരെ വൈകുന്നേരം 4 മണിക്കാണ് ലോട്ടറി റിസൽട്ട് വന്നിരുന്നത്. എന്നാൽ ഇപ്പോൾ 50 രൂപ പ്രൈസ് ആക്കിയതോടെ അഞ്ച് മണിയോടുകൂടിയാണ് റിസൾട്ട് വരുന്നത്. ഇതു കാരണം പ്രായമുള്ളവർ വികലാംഗർ എന്നിവർക്ക് ആ ദിവസം വൈകുന്നേരം ടിക്കറ്റ് വിൽപ്പന നടത്താൻ കഴിയാത്ത സാഹചര്യമാണ്. ലോട്ടറി റിസൾട്ടിൽ ചെറിയ അക്കത്തിൽ പ്രൈസ് നമ്പർ വരുന്നതുകൊണ്ട് കണ്ണിന് കാഴ്ച കുറവുള്ളവർക്ക് റിസൾട്ട് നോക്കാൻ വളരെ ബുദ്ധിമുട്ടാണ്.
ഇക്കാര്യത്തിൽ സർക്കാർ അടിയന്തിര ഇടപെടൽ വേണമെന്നാണ് ലോട്ടറി വിൽപ്പനക്കാർ ആവശ്യപ്പെടുന്നത്.