The Times of North

Breaking News!

സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പ് കാസർകോട് ചാമ്പ്യൻമാർ   ★  സി.നാരായണൻ സ്മാരക പുരസ്കാരം കെ.വി.രവീന്ദ്രന്        ★  കാഞ്ഞങ്ങാട് നഗരത്തിൽ ഫൂട്ട് ഓവർബ്രിഡ്ജ് സ്ഥാപിക്കണം: കാഞ്ഞങ്ങാട് പ്രസ്ഫോറം   ★  കരുണാ പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് നീലേശ്വരം സീനിയർ ചേമ്പർ ചക്ര കസേര നൽകി   ★  മമത ടോംസണ് യുകെ സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ്   ★  ആരിക്കാടി ടോള്‍ഗേറ്റ്; ജനപ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും കേന്ദ്രമന്ത്രിയുമായും ചര്‍ച്ച ചെയ്യും   ★  പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ അമ്മൂമ്മയെ മര്‍ദ്ദിച്ച കൊച്ചുമകന്റെ വീടിനും വാഹനത്തിനും നേരെ അക്രമം   ★  ഹൈദരാബാദിൽ ആക്രമണത്തിന് പദ്ധതിയിട്ടു; ഐഎസ് ബന്ധം സംശയിക്കുന്ന രണ്ട് യുവാക്കൾ പിടിയിൽ   ★  ഇ.കെ.നായനാർ ജനഹൃദയങ്ങളിൽ ജീവിക്കുന്ന പ്രിയ നേതാവ്: പാറക്കോൽ രാജൻ   ★  വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ച 36 കുപ്പി മാഹി മദ്യവുമായി യുവതി അറസ്റ്റിൽ

‘എനിക്കിട്ട വില വെറും 2400 രൂപ!, നന്ദിയുണ്ട്’; കേരള സാഹിത്യ അക്കാദമിക്കെതിരെ ബാലചന്ദ്രൻ ചുള്ളിക്കാട്

കേരള സാഹിത്യ അക്കാദമിക്കെതിരെ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട്. കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.

ജനുവരി 30ന് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി ക്ഷണിച്ചു. കൃത്യസമയത്ത് സ്ഥലത്ത് എത്തുകയും വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു.
50 വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞതെന്നും പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണെന്നും പോസ്റ്റിൽ പറയുന്നു.

എറണാകുളത്തുനിന്ന് തൃശൂർവരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിംഗ് ചാർജ്ജും ഡ്രൈവറുടെ ബാറ്റയുമടക്കം 35,00 രൂപ ചെലവായി. 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്. സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല.

ഒരിക്കലും വരികയുമില്ല. മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദിയുണ്ടെന്നും നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.

Read Previous

വീട്ടുമതിലിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Read Next

എൽ.കെ അദ്വാനിക്ക് ഭാരതരത്ന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73