The Times of North

Breaking News!

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ   ★  കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല   ★  ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു   ★  'പൂവ് ' സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം   ★  ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  സൗജന്യ യോഗ ക്ലാസിന് തുടക്കമായി   ★  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   ★  സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി   ★  ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി   ★  ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

തേടുന്നില്ലാരും കല്‍തൊട്ടികള്‍ക്ക് പറയാനുള്ള ചരിത്രഗാഥകള്‍

പ്രഭാകരന്‍ കാഞ്ഞങ്ങാട്

നാട്ടുചരിത്രത്തിന്റെ താളുകളില്‍ ആരോരുമറിയാതെ അര്‍ഹമായ ഇടം പിടിക്കാതെ പോയ കല്‍തൊട്ടികള്‍ നമുക്ക് ഗ്രാമീണജിവിതത്തിന്റെ ആരും പറയാത്ത കഥകള്‍ പറഞ്ഞു തരും. നാം ഗ്രാമീണ ജീവിതത്തെ നമ്മുടെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. അവര്‍ ദിനവും യാത്ര ചെയ്യുന്ന വഴികളില്‍ ആ ശേഷിപ്പുകള്‍ കുറച്ചെങ്കിലും ബാക്കി നില്‍പ്പുണ്ട്. പഴയ ചുമടുതാങ്ങികള്‍, ഏത്താംകൊട്ടകള്‍, കല്‍തൊട്ടികള്‍ ഇങ്ങിനെ പലതും.ഇതില്‍ ഏറെ പ്രധാനമാണ് കന്നുകാലികള്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ദാഹജലം പകര്‍ന്നു നല്‍കിയ കല്‍തൊട്ടികള്‍. ചെങ്കല്‍ പാറകള്‍ കല്ലുളികൊണ്ട് കൊത്തിവെടിപ്പാക്കി നിര്‍മ്മിച്ചവയാണ് ഇതെല്ലാം. വൃത്താകൃതിയിലും ചതുരത്തിലും ഇവ കൊത്തിയെടുത്തിട്ടുണ്ട്. യേശുദേവന്റെ ിതിഹാസത്തില്‍ കല്‍തൊട്ടികള്‍ വീഞ്ഞുകൊണ്ടു നിരഞ്ഞുവെന്നും പഴയകാലത്തെ കല്‍തൊട്ടികളില്‍ സാമ്പാറും കാളനും തയ്യാറാക്കി സൂക്ഷിക്കുന്ന വലിയ കല്‍തൊട്ടികളുടെ കഥകളും നമ്മുടെ ചുറ്റുപാടുകളില്‍ നിറഞ്ഞുനില്‍പ്പുണ്ട്. ജീല്ലയിലെ വേലാശ്വരം, ചെറുവത്തൂര്‍ ഇഡു, പ്രദേശങ്ങിലും കാഞ്ഞങ്ങാട് നഗരത്തിലെ കോട്ടച്ചേറി തുളുച്ചേറി കണ്ണോത്ത് തറവാട്ടിലും കല്‍തൊട്ടികള്‍ ഉണ്ട്. ചെറുവത്തൂര്‍് ഇഡുവിന് സമീപത്തെ കല്‍തൊട്ടികള്‍ ദേശീയ പാതക്കാര്‍ കൊണ്ടുപോയി.ഒരിടത്തൊരിടത്തൊരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് വലിയൊരു സൈന്യമുണ്ടായിരുന്നു. സ്തുതി പാടാന്‍ അനേകം സ്തുതിപാഠകരുമുണ്ടായിരുന്നു.. അങ്ങനെയിരിക്കെ മറ്റൊരു രാജ്യത്തെ രാജാവിന് ഈ രാജാവിന്റെ രാജ്യം പിടിച്ചടക്കാനൊരു മോഹം തോന്നി ഇങ്ങിനെ കഥകള്‍ ഒരുപാട് കഥകള്‍ നമ്മള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പറയുന്നവരെല്ലാം ഗ്രാമചരിത്രങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നു. യഥാര്‍ത്ഥ ഗ്രാമീണ ചരിത്രങ്ങള്‍ ഇപ്പോഴും ആസ്ഥാന ചരിത്രകാരന്‍മാരുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്ത് തന്നെയാണ്.

പ്രഭാകരന്‍ കാഞ്ഞങ്ങാട്

Read Previous

പുഷ്പാർച്ചനയും , അനുസ്മരണ ചടങ്ങും നടത്തി ആചരിച്ചു.

Read Next

ജനജീവിതത്തിന് ഭീതിയായി വെള്ളരിക്കുണ്ട് ടൗണിൽ അനധികൃത ക്വാറി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73