The Times of North

Breaking News!

ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; കർണാടകയിൽ 18 വയസുകാരിയെ അച്ഛൻ തല്ലിക്കൊന്നു   ★  അജാനൂർ ലയൺസ് ക്ലബ്ബിൽ ഡിസ്ട്രിക്റ്റ് ഗവർണർ ഔദ്യോഗിക സന്ദർശനം നടത്തി.   ★  എത്ര മനോഹരമായ നടക്കാത്ത സ്വപ്നം: ടെലഗ്രാമിലും വാട്സാപ്പിലും വരുന്ന ലിങ്ക് ഓപ്പണാക്കല്ലേ, പണി കിട്ടും; ജാഗ്രത വേണമെന്ന് കേരള പൊലീസ്   ★  വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം   ★  പടന്നക്കാട് മേൽപ്പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു   ★  മടിക്കൈ മേക്കാട്ടെ എം. പ്രഭാകരൻ അന്തരിച്ചു   ★  വനിതാ സംഗമം നടത്തി.   ★  നീലേശ്വരത്ത് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരണപ്പെട്ടു   ★  സിപിഎം കാസർകോട് ജില്ലാ കമ്മിറ്റി അംഗങ്ങൾ

കാസർകോട്ട് വൻ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം

കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ രണ്ട് കടകളിൽ വന്‍ തീപ്പിടിത്തം. 15 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെ തീപ്പിടിത്തം ഉണ്ടായത്.
കാസർകോട്ടെ സഊദ അക്ബറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓടുമേഞ്ഞ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉളിയത്തടുക്ക ബദരിയ നഗറിലെ അശ്‌റഫിന്റെ ചവിട്ടിയും മറ്റും വില്‍ക്കുന്ന ‘എന്‍എ മാറ്റ് സെന്റര്‍’ കടയിലും, തൊട്ടടുത്ത വാച്ചും മൊബൈലും വില്‍ക്കുന്ന തളങ്കരയിലെ മനാഫിന്റെ കടയിലുമാണ് തീപ്പിടിത്തം ഉണ്ടായത്.

മൊബൈല്‍ കടയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ മനാഫ് പറഞ്ഞു. അശ്‌റഫിന്റെ മാറ്റ് സെന്റര്‍ പൂര്‍ണമായും കത്തി ചാമ്പലായി. 12 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി അശ്‌റഫും പറഞ്ഞു.രാവിലെ കടകള്‍ തുറക്കുന്നതിന് മുമ്പാണ് തീപ്പിടിത്തം സംഭവിച്ചത്. ഷോട്‌സര്‍ക്യൂടാണ് കാരണമായതെന്ന് സംശയിക്കുന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിശമന സേനാവിഭാഗവും പൊലീസും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറിനകം തന്നെ തീ അണച്ചതിനാല്‍ മറ്റ് കടകളിലേക്ക് അഗ്നിബാധ പടരുന്നത് തടയാൻ സാധിച്ചു.എറെ നേരം നഗരത്തില്‍ പുകപടലം നിറഞ്ഞിരുന്നു.

Read Previous

തൃക്കരിപ്പുർ ബീരീച്ചേരിയിലെ വി.വി.വിജയൻ അന്തരിച്ചു.

Read Next

പേട്ട തട്ടിക്കൊണ്ടുപോകൽ കേസ്; 2 വയസ്സുകാരിക്ക് DNA പരിശോധന, കൂടെയുള്ളവർ യഥാർത്ഥ മാതാപിതാക്കളാണോ എന്ന് സംശയം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73