The Times of North

Breaking News!

കൊറിയർ ഏജൻസിയുടെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും എട്ടു ലക്ഷം രൂപ തട്ടി   ★  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് മത്സ്യ വില്പന സ്റ്റാൾ ആക്രമിച്ച 11 പേർക്കെതിരെ കേസ്   ★  പേരിലും ക്ലാസിലും സമാനത പക്ഷേ ആ കുട്ടിയല്ല ഈ കുട്ടി    ★  യുവാവിനെ കാണാതായി    ★  ഫുട്‌ബോൾ, വോളി മത്സരങ്ങൾ നാളെ (വെള്ളിയാഴ്‌ച)   ★  കഥയുടെ യഥാർഥ അവകാശികൾ വായനക്കാർ : ടി.പി. വേണു ഗോപാലൻ   ★  രവി ബന്തടുക്കയുടെ ജീവിതത്താളുകൾ കവിതാ സമാഹാരം ജില്ലാ സംസ്കാരിക വേദി ചർച്ച ചെയ്തു   ★  കാട്ടിപ്പൊയിലിലെ വി. നാരായണി അന്തരിച്ചു   ★  ഗൃഹനാഥനെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  നാഷണൽ എഫ് സി കോട്ടപ്പുറം സെവൻസ് കിരീടം പ്രിയദർശിനി ഒഴിഞ്ഞവളപ്പിന്

‘തന്തയ്ക്ക് പിറന്ന മകളോ, തന്തയെ കൊന്ന സന്താനമോ?, എന്ത് വിശേഷിപ്പിക്കണം’; പത്മജ ചെന്നാല്‍ ബിജെപിക്ക് കൂടുക ഒരു വോട്ട്, അത് പത്മജയുടെ വോട്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനൊരുങ്ങുന്ന പദ്മജ വേണുഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ.

‘ഇന്ന് കേരളീയസമൂഹം പത്മജയെ വിശേഷിപ്പിക്കേണ്ടത് തന്തക്ക് പിറന്ന മകളെന്നാണോ തന്തയെ കൊന്ന സന്താനം എന്നാണോ, പത്മജ ഏത് പാര്‍ട്ടിയിലും പോകട്ടെ. പത്മജ ചെന്നാല്‍ ബിജെപിയില്‍ കൂടുക ഒരു വോട്ട് മാത്രം. അത് പത്മജയുടെ വോട്ട്. പത്മജയെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്കാൻ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. എവിടെയെങ്കിലും ഒന്ന് ജയിച്ചിരുന്നെങ്കില്‍ കേരളത്തിന്‍റെ മുഖ്യമന്ത്രി ആക്കാമായിരുന്നു. പത്മജ തോറ്റത് പാര്‍ട്ടി ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലങ്ങളിലാണ്. പാര്‍ട്ടിയില്‍ പരിഗണന കിട്ടിയില്ല എങ്കില്‍ അവര്‍ക്ക് സിപിഎമ്മില്‍ പോകാമായിരുന്നില്ലേ? അത് പോയില്ല. അപ്പോള്‍ എന്തിനാണോ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ ബിജെപിയിലേക്ക് പോകുന്നത് അതിന് തന്നെയാണ് പത്മജയും പോയത്’- രാഹുല്‍ മാങ്കൂട്ടത്തില്‍.

ഇതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കി. എംവി ഗോവിന്ദന്‍റെ ആശങ്ക ശരിയാണെന്നും, ബംഗാളിലും ത്രിപുരയിലും പാർട്ടി ഓഫീസ് ഉൾപ്പെടെ ബിജെപിയിലേക്ക് പോയ അനുഭവമുണ്ട്, ആരെങ്കിലും ബിജെപിയിലേക്ക് പോയാൽ ആദ്യം പടക്കം വാങ്ങുന്നത് സുരേന്ദ്രൻ അല്ല ഗോവിന്ദൻ ആണെന്നും രാഹുല്‍ പറഞ്ഞു.

Read Previous

രാജാസ് എ.എൽ.പി ശതാബ്ദിയാഘോഷ സമ്മാന കൂപ്പൺ വിതരണം തുടങ്ങി

Read Next

‘കാണുന്ന സിനിമയ്ക്ക് മാത്രം പണം’; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി ‘സി സ്പേസ്’ അവതരിപ്പിച്ച് കേരളം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73