The Times of North

Breaking News!

പുനർ നിർമ്മിച്ച മുക്കട ജുമാ മസ്ജിദ് ഉദ്ഘാടനം, മെഗാ ദഫ് പ്രദർശനം നാളെ   ★  കേരളീയ പൊതു സമൂഹത്തോടും കൂത്തുപറമ്പ് രക്തസാക്ഷികുടുംബങ്ങളോടും സി.പി.എം. മാപ്പു പറയണം: സഹദുല്ല   ★  ചായ്യോത്ത് നരിമാളത്തെ കെ വി ഉദയകുമാർ അന്തരിച്ചു   ★  'പൂവ് ' സിനിമയ്ക്കും മഞ്ജുളനും അന്താരാഷ്ട്ര പുരസ്കാരം   ★  ബ്രദേഴ്സ് പരപ്പ കൂട്ടായ്മ യു എ ഇ സംഗമം ശ്രദ്ധേയമായി   ★  സൗജന്യ യോഗ ക്ലാസിന് തുടക്കമായി   ★  സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു   ★  സ്വകാര്യ സർവകലാശാലകൾ ആരംഭിക്കരുത്: സേവ് എഡ്യൂക്കേഷൻ കമ്മിറ്റി   ★  ഉപ്പളയിൽ കവർച്ചാ കേസുകളിലെ പ്രതി യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് പയ്യന്നൂർ സ്വദേശി   ★  ഉയർന്ന താപനില: സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു; ഉച്ചയ്ക്ക് 12 മണി 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം

ബസ് സ്റ്റാൻ്റ് നിർമ്മാണം: മാർച്ച് ഒന്നു മുതൽ നീലേശ്വരത്ത് ഗതാഗത നിയന്ത്രണം

നീലേശ്വരം നഗരസഭയുടെ പുതിയ ബസ് സ്റ്റാന്‍റ് കം ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം ആരംഭിക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്ന് മുതല്‍ നഗരത്തില്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്താന്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ടി.വി.ശാന്തയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന നഗരസഭാതല ട്രാഫിക് നിയന്ത്രണ കമ്മിറ്റി തീരുമാനിച്ചു.

കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഭാഗങ്ങളില്‍ നിന്ന് ദേശീയപാത വഴി വരുന്ന ബസ്സുകള്‍ രാജാറോഡ് വഴി നഗരത്തില്‍ പ്രവേശിച്ച് ബസാറില്‍ നിന്ന് തളിയില്‍ അമ്പലം റോഡ് വഴി വണ്‍വേ ആയി വന്ന് രാജാ റോഡിലെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് രാജാറോഡ് വഴി തന്നെ തിരിച്ച് പോകണം. പയ്യന്നൂര്‍ കാഞ്ഞങ്ങാട് ഭാഗത്തേക്ക് കിഴക്കന്‍ മേഖലയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ബസ് സ്റ്റാന്‍റിന് മുന്നിലൂടെ വന്ന് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തി രാജാറോഡ് വഴി ദേശീയപാതയിലേക്ക് പോകേണ്ടതാണ്.

ദേശീയ പാത വഴി വന്ന് കിഴക്കന്‍മേഖലയിലേക്ക് പോകുന്ന ബസ്സുകള്‍ തളിയില്‍ അമ്പലം റോഡ് വഴി വന്ന് ബസ് സ്റ്റാന്‍റിന് മുന്നില്‍ ആളുകളെ ഇറക്കുകയും കയറ്റുകയും ചെയ്ത് പോകേണ്ടതാണ്. നീലേശ്വരത്ത് ഹാള്‍ട്ട് ചെയ്യുന്ന ബസ്സുകള്‍ കോണ്‍വെന്‍റ് ജംഗ്ഷന് സമീപം നിര്‍ത്തിയിടേണ്ടതാണ്.
നിലവില്‍ ബസ്സ്റ്റാന്‍റില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷകള്‍ രാജാറോഡിലെ പെട്രോള്‍ പമ്പിന് എതിര്‍വശമുള്ള ഇപ്പോഴത്തെ പാര്‍ക്കിംഗ് സ്ഥലത്തേക്ക് പാര്‍ക്കിംഗ് മാറ്റേണ്ടതാണ്.
മെയിന്‍ ബസാര്‍ മുതല്‍ ബസ്സ്റ്റാന്‍റ് വരെ സ്വകാര്യ പാര്‍ക്കിംഗ് പൂര്‍ണ്ണമായി നിരോധിക്കും. പകരമായി പട്ടേന റോഡ് ജംഗ്ഷന്‍ മുതല്‍ ചിറപ്പുറം വരെയുള്ള ഭാഗങ്ങള്‍ പ്രയോജനപ്പെടുത്തണം.
ബസാറില്‍ തളിയില്‍ അമ്പലം റോഡില്‍ പാര്‍ക്ക് ചെയ്യുന്ന ഓട്ടോകള്‍ തെരു റോഡിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യണം. സ്വകാര്യ വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും ഈ ക്രമീകരണം ബാധകമായിരിക്കും.

നഗരത്തില്‍ എത്തുന്ന സ്വകാര്യ വാഹനങ്ങള്‍ ആവശ്യമെങ്കില്‍ പേ പാര്‍ക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തേണ്ടതാണ് എന്നും തീരുമാനിച്ചു.

യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ.പി.രവീന്ദ്രന്‍, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.പി ലത, നഗരസഭാ സെക്രട്ടറി മനോജ്കുമാര്‍.കെ, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീഷ്, നഗരസഭാ എഞ്ചിനീയര്‍ വി.വി.ഉപേന്ദ്രന്‍, ജനമൈത്രി പോലീസ് ബീറ്റ് ഓഫീസര്‍ പ്രദീപ്കുമാര്‍.കെ.വി, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം ഓവര്‍സിയര്‍ വിക്ടോറിയ, പി.ഡബ്ല്യു.ഡി കെട്ടിട വിഭാഗം ഓവര്‍സിയര്‍ സജിന.പി.വി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Read Previous

ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വധശിക്ഷയില്ല; ആറ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Read Next

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ മാര്‍ച്ച് 3 ന്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73